പ്രതിപക്ഷനേതാവ് വി ഡി സതീനുമായി സിദ്ധാര്‍ത്ഥിന്‍റെ പിതാവ് ജയപ്രകാശ്ന് കൂടിക്കാഴ്ച നടത്തി. എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി കൊലപ്പെടുത്തിയ സിദ്ധാര്‍ത്ഥിന്‍റെ അച്ഛൻ കന്‍റോണ്‍മെന്‍റ് ഹൗസിലെത്തിയാണ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയത്.
ജയപ്രകാശിനും കുടുംബത്തിനു൦ സര്‍ക്കാരും പൊലീസും സി.പി.എം നേതാക്കളും ചേര്‍ന്ന് കൊലയാളികളെ സംരക്ഷിക്കുകയാണെന്ന ആശങ്കയുണ്ട്. സിദ്ധാര്‍ത്ഥിന്‍റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തില്‍ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡീനും പൊലീസും തുടക്കം മുതല്‍ക്കെ കൊലയാളികളെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. സി.ബി.ഐക്ക് അന്വേഷണം കൈമാറാന്‍ മുഖ്യമന്ത്രിയെ നിര്‍ബന്ധിതനാക്കിയത് പ്രതിപക്ഷ വിദ്യാര്‍ത്ഥി, യുവജന, മഹിള സംഘടനകളുടെ സമരവും തിരഞ്ഞെടുപ്പിന്‍റെ സമ്മര്‍ദ്ദവുമാണ്. എന്നാൽ ഈ കൈമാറ്റം പരമാവധി വൈകിപ്പിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. അതിലൂടെ തെളിവുകള്‍ നശിപ്പിച്ച് കൊലയാളികളെ രക്ഷിച്ചെടുക്കാനാണ് . എന്ത് വില കൊടുത്തും കേസ് അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.