കേരളത്തിന് അധിക കടമെടുക്കലിന് അനുമതിയില്ല;ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡൽഹി:10,000 കോടികൂടി അടിയന്തരമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വിഹിതം കേന്ദ്രം കൈമാറുന്നില്ല, ഇതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നതാണ് കേരളത്തിന്റെ ഹർജി.ഹര്‍ജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ…

ന്യൂഡൽഹി:10,000 കോടികൂടി അടിയന്തരമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വിഹിതം കേന്ദ്രം കൈമാറുന്നില്ല, ഇതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നതാണ് കേരളത്തിന്റെ ഹർജി.ഹര്‍ജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശാ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച ചില തുകകള്‍ അധികമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ധനകാര്യ കമ്മീഷന്റെ കാലയളവില്‍ 21,000 കോടി രൂപയുടെ വായ്പാ പരിധി വെട്ടിക്കുറച്ചിക്കുന്നത്.ഇതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.

293-ാം അനുച്ഛേദം പ്രകാരമാണ് ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്ന് തീരുമാനിക്കുന്നത്.
പെന്‍ഷന്‍ ഉള്‍പ്പെടെ ഉള്ള തുകകൾ നല്‍കുന്നതിന് വേണ്ടിയാണ് അടിയന്തരമായി പതിനായിരം കോടി കടമെടുക്കാന്‍ കേരളം സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ സമ്പത്തികവര്‍ഷം 13,608 കോടി രൂപ കോടതി ഇടപെടലിനെ തുടര്‍ന്ന് കടമെടുക്കാന്‍ കേരളത്തിന് കഴിഞ്ഞെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.കേരളം കൂടുതല്‍ കടമെടുത്താല്‍ വരുംവർഷങ്ങളിലെ കടമെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിന് കുറവുവരുത്താമെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Leave a Reply