അക്ബര്‍,സീത സിംഹങ്ങൾ ഇനി അറിയപ്പെടുക സൂരജും തനായയും.പുതിയ പേര് ശുപാർശ ചെയ്ത് ബംഗാള്‍ സര്‍ക്കാര്‍. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം.അക്ബര്‍ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നുമാണ് പേര് നിര്‍ദേശിച്ചിരിക്കുന്നത്. ശുപാര്‍ശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് ബംഗാള്‍ സര്‍ക്കാര്‍ കൈമാറി.
പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാർക്കിലാണ് സിംഹങ്ങൾ നിലവിലുള്ളത്. സിംഹങ്ങൾക്ക് സീതയെന്നും അക്‌ബർ എന്നും നൽകിയ പേരുകൾ വിവാദമായതിനെ തുടർന്ന് പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു. കേന്ദ്ര മൃഗശാല അതോറിറ്റി ശുപാർശ അംഗീകരിച്ചാൽ മാത്രമേ സിംഹങ്ങൾക്ക് പുതിയ പേര് നിലവിൽ വരുകയുള്ളൂ.