സംസ്ഥാനത്ത് 20 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7 മണി മുതല്‍ പോളിങ് ആരംഭിച്ചു.
വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 194 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. മിക്കയിടങ്ങളിലും രാവിലെ തന്നെ വോട്ടർമാരുടെ നീണ്ടനിരയാണ്. ആദ്യ മണിക്കൂറിൽ കനത്ത പോളിങ് രേഖപ്പെടുത്തി. അതിരാവിലെ തന്നെ സ്ഥാനാർത്ഥികളും നേതാക്കളും പോളിങ് രേഖപ്പെടുത്തി.
കേരളത്തിനുപുറമേ മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77.67 ആയിരുന്നു സംസ്ഥാനത്ത് പോളിങ് രേഖപ്പെടുത്തിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 74.06% . ഇത്തവണ പോളിങ് 80 ശതമാനത്തിൽ എത്തിക്കുമെന്നാണ് ഇലക്ഷൻ കമ്മീഷൻ അവകാശപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെണ്ണൽ ജൂൺ നാലിന്.