കോവിഡ് വാക്സിൻ ആഗോളതലത്തിൽ പിൻവലിക്കാൻ ഒരുങ്ങി കമ്പനി. കൊവിഷീൽഡ് ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊവിഡ് വാക്‌സിൻ പിൻവലിച്ച് മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക. വാക്സിന്റെ നിർമ്മാണവും വിതരണവും പൂർണമായി നിർത്തിവെച്ചതായി കമ്പനി ചൊവ്വാഴ്ച അറിയിച്ചു.
വിപണിയിൽ വിൽപന ഇടിഞ്ഞതാണ് തീരുമാനത്തിന് പിന്നിലെന്നുമാണ് കമ്പനിയുടെ വിശദീകരണം.ആസ്ട്രാസെനേകയും ഓക്‌സ്‌ഫർഡ് സർവകലാശാലയും ചേർന്നാണ് കൊവിഷീൽഡ് വികസിപ്പിച്ചത്.പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് രാജ്യത്ത് ആസ്ട്രാ സെനെകയുടെ വാക്സിൻ നിർമ്മിച്ച് വിതരണം ചെയ്യാനുള്ള ലൈസൻസ് ഉണ്ടായിരുന്നത്. വാക്‌സിൻ നിലവിൽ ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങളിൽ സമാനമായ പിൻവലിക്കലുകൾ നടത്തുമെന്നും ആസ്ട്രാസെനേക അറിയിച്ചു.
വാക്സിൻ- രക്തം കട്ടപിടിക്കുക, രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുക,മസ്തിഷ്‌കാഘാതം, ഹൃദയാഘാതം തുടങ്ങിയ പ്രതികൂല ഫലങ്ങളിലേക്ക് നയിക്കുമെന്ന് ആംഗ്ലോ-സ്വീഡിഷ് മയക്കുമരുന്ന് നിർമ്മാതാവ് കോടതി രേഖകളിൽ അംഗീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.