കോഴിക്കോട്: ശമ്പളം കിട്ടാത്തതിൽ മന:നൊന്ത് ബിവറേജ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി. കോഴിക്കോട് രാമനാട്ടുകര അടിവാരം സ്വദേശി കെ. ശശി കുമാർ (56) ആണ് മരിച്ചത്. ബെവ്കോ പാവമണി റോഡ് ഔട്ട്ലെറ്റിൽ എൽ.ഡി ക്ലർക്കായിരുന്നു. ബെവ്കോ പാവമണി റോഡ് ഔട്ട്ലെറ്റിൽ എൽ.ഡി ക്ലർക്കായിരുന്നു.
ഒൻപത് മാസമായി ശമ്പളം കിട്ടാത്തതിനെ തുടർന്ന് ഇദ്ദേഹം ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.ജോലിക്ക് ഹാജരാകാത്തതിൻ്റെ പേരിൽ നേരത്തെ ഇയാളെ സര്‍വീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഭാര്യ ലിജിയും മക്കളായ സായന്ത്, തീർത്ഥ എന്നിവരും എംഡിയെ കണ്ട് അഭ്യര്‍ത്ഥിച്ച ശേഷമാണ് ശശികുമാറിനെ ജോലിയിൽ തിരിച്ചെടുത്തത്.
ജോലിയിൽ തിരികെ പ്രവേശിച്ചിട്ടും ശമ്പളം ലഭിച്ചിരുന്നില്ല.ബോണസ് ഇനത്തിൽ ഒരു ലക്ഷം രൂപയോളവും ശശികുമാറിന് ലഭിക്കാനുണ്ടായിരുന്നുവെന്ന് ഭാര്യ ലിജി പറയുന്നു. ഇന്നലെ ശമ്പളം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ശശികുമാറിനെതിരെ ഒരു പരാതി ഇന്നലെ മേലുദ്യോഗസ്ഥർക്ക് ലഭിച്ചു. എന്നാൽ പ്രതീക്ഷിച്ച പോലെ ശമ്പളം ഇന്നലെ ശശികുമാറിന് ലഭിച്ചില്ല. ശമ്പളം ലഭിക്കാത്തതിലുള്ള മനപ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബം പറയുന്നത്. പിന്നാലെയാണ് ഇന്നലെ വൈകിട്ട് വീടിന് പുറകിൽ ശശികുമാറിനെ തൂങ്ങിമരിച്ചത്.