ലോക്സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് . ഡൽഹിയിലെ ഏഴിടങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 58 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ബിഹാറിലെ 8 സീറ്റുകൾ, ഹരിയാനയിലെ 10 സീറ്റുകൾ, ജമ്മു കശ്മീരിലെ ഒരു സീറ്റ്, ജാർഖണ്ഡിലെ 4 സീറ്റുകൾ, ഡൽഹിയിലെ 7 സീറ്റുകൾ, ഒഡീഷയിലെ 6 സീറ്റുകൾ, ഉത്തർപ്രദേശിലെ 14 സീറ്റുകൾ, പശ്ചിമ ബംഗാളിലെ 8 സീറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 58 ലോക്സഭാ മണ്ഡലങ്ങളിലായി 889 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
മെഹബൂബ മുഫ്തി, മനേക ഗാന്ധി, മനോഹർ ലാൽ ഖട്ടർ, കനയ്യ കുമാർ, ധർമ്മേന്ദ്ര പ്രധാൻ, എന്നിവരടക്കം 889 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഉത്തരേന്ത്യയിലെ കനത്ത ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്ക തുടരുകയാണ്. കടുത്ത മത്സരം തന്നെയാണ് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ളത്. ഏഴാമത്തെയും അവസാനത്തെയുമായ ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും. കഴിഞ്ഞ 5 ഘട്ടത്തിലും പോളിങ് ശതമാനത്തിൽ ഉണ്ടായ ഇടിവ് ആറാം ഘട്ടത്തിലും തുടരുമോ എന്ന ആശങ്കയും പാർട്ടികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.