മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. രാജ്ഭവനിൽ അടുത്തിടെ നടന്ന സംഭവങ്ങൾ കാരണം സ്ത്രീകൾ അവിടേക്ക് പോകാൻ മടിക്കുന്നുവെന്നായിരുന്നു മമതയുടെ വിവാദ പരാമർശം. സമാന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയ ചില തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയും ഗവർണർ കേസ് നൽകിയിട്ടുണ്ട്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ് ഫയൽ ചെയ്തത്.
സംസ്ഥാന സെക്രട്ടറിയേറ്റിൽ നടന്ന ഒരു ഭരണതല യോഗത്തിനിടെയായിരുന്നു ഗവർണർക്കെതിരായ മമതയുടെ അധിക്ഷേപ പരാമർശം. സംഭവത്തിൽ ഗവർണർ ആനന്ദബോസ് ശരിയായ തീരുമാനമാണെടുത്തത് എന്ന് ബിജെപി നേതാവ് രാഹുൽ സിൻഹ പറഞ്ഞു.