ലോക്‌സഭയിൽ സർക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ചും പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയും ബിജെപിക്കെതിരെ അതിരൂക്ഷ വിമർശനം നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.പാർലമെൻ്റിൽ ഹിന്ദുക്കളെയും ഹിന്ദുസംസ്കാരത്തെയും അപമാനിച്ച രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ഹിന്ദുക്കൾ എല്ലാവരും അക്രമകാരികളും അസത്യപ്രചാരകരുമാണെന്നാണ് രാഹുൽ പറയുന്നതെന്നും ആരോപിച്ചു.
പ്രതിപക്ഷം ആരെയും ഭയപ്പെടുന്നില്ലെന്നും സത്യമാണ് ആയുധമെന്നും രാഹുൽ പറഞ്ഞു. പ്രസംഗത്തിനിടെ സ്പീക്കറെയും രാഹുൽ വിമർശിച്ചു. തനിക്കും പ്രധാനമന്ത്രിക്കും ഹസ്തദാനം നൽകിയപ്പോൾ രണ്ട് രീതിയിലായിരുന്നു സ്പീക്കറുടെ ശരീരഭാഷയെന്നും തനിക്ക് നേരെനിന്നു കൈ തന്ന സ്പീക്കർ പ്രധാനമന്ത്രിയെ കണ്ടപ്പോൾ കുമ്പിട്ടുനിന്ന് കൈപിടിച്ചെന്നും ആരോപിച്ചു.
ശിവൻ്റെ അഭയമുദ്ര കോൺഗ്രസിൻ്റെ ചിഹ്നമാണ്. ഭയമില്ലായ്മയുടെ ആംഗ്യമാണ് അഭയമുദ്ര. ഭയം അകറ്റുകയും, ഹിന്ദു, ഇസ്ലാം, സിഖ്, ബുദ്ധ, മറ്റ് ഇന്ത്യൻ മതങ്ങൾ എന്നിവയിൽ ദൈവിക സംരക്ഷണവും ആനന്ദവും നൽകുന്നതുമാണ് അത്. രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ നരേന്ദ്ര മോദിയും അമിത് ഷായും രംഗത്തെത്തി.