ലോക്സഭയിൽ ബി. ജെ. പിയെയും ആർ. എസ്. എസിനെയും കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെ രാഹുൽ ഗാന്ധിയെ പ്രതിരോധിച്ച് ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തിലെ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി രംഗത്ത് വന്നിരുന്നു.
രാഹുൽ ഗാന്ധിയുടെ പ്രസംഗം മുഴുവനും ഞങ്ങൾ കേട്ടു. ഹിന്ദുമതത്തിൽ അക്രമത്തിന് ഒരു സ്ഥാനവുമില്ലെന്നാണ് അദ്ദേഹം വ്യക്തമായി പറഞ്ഞത്. ഹിന്ദുമതത്തിനെതിരെ ഒരു വാക്കുപോലും രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ എവിടെയും പറയുന്നില്ല. അദ്ദേഹത്തിന്‍റെ വാക്കുകൾ പകുതി മാത്രം പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണ്. അങ്ങനെ ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം’ -സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.