ന്യൂന്യൂഡൽഹി: തന്റെ രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചതിന് ഉത്തരവാദി അമേരിക്കയാണെന്ന് ഷെയ്ഖ് ഹസീന. സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം യുഎസിന് നൽകിയിരുന്നെങ്കിൽ തനിക്ക് അധികാരത്തിൽ തുടരാമായിരുന്നു.
തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വലിയ ഗൂഢാലോചന നടന്നു. ഞാൻ രാജ്യത്ത് തുടർന്നിരുന്നെങ്കിൽ കൂടുതൽ ജീവനുകൾ നഷ്ടപ്പെടുമായിരുന്നു, ശവക്കൂമ്പാരം കാണാതിരിക്കാനാണ് രാജിവെച്ചതെന്നും ഷെയ്ഖ് ഹസീന പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബംഗ്ലാദേശിൽ നിന്നും വരുന്ന വാർത്തകൾ എന്റെ ഹൃദയം വേദിനിക്കുകയാണ്. അളളാഹുവിന്റെ കൃപയോടെ ഞാൻ ഉടൻ മടങ്ങിവരും. എന്റെ അച്ഛനും കുടുംബവും ജീവൻ നൽകിയ രാജ്യത്ത് അവാമി ലീഗ് വീണ്ടും തിരിച്ച് വരും- എന്ന് ഷെയ്ഖ് ഹസീന പറയുന്നു.