ഡബ്ല്യുസിസിക്കെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റും ചലച്ചിത്ര താരവുമായ ഭാഗ്യലക്ഷ്മി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ലെന്നും മലയാള സിനിമയിലെ വനിതാപ്രവർത്തകരെ സമൂഹമധ്യത്തിൽ അപഹാസ്യരാക്കാൻ മാത്രമേ റിപ്പോർട്ട് കൊണ്ട് കഴിഞ്ഞുള്ളൂവെന്നും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഡബ്ല്യുസിസി സ്ത്രീകൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയാണെന്നും അവർ കുറ്റപ്പെടുത്തി. വനിതാ കൂട്ടായ്മയെന്നാൽ ഏതാനും…

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ലെന്നും മലയാള സിനിമയിലെ വനിതാപ്രവർത്തകരെ സമൂഹമധ്യത്തിൽ അപഹാസ്യരാക്കാൻ മാത്രമേ റിപ്പോർട്ട് കൊണ്ട് കഴിഞ്ഞുള്ളൂവെന്നും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഡബ്ല്യുസിസി സ്ത്രീകൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയാണെന്നും അവർ കുറ്റപ്പെടുത്തി.

വനിതാ കൂട്ടായ്മയെന്നാൽ ഏതാനും നടിമാർ മാത്രമല്ല. ഇക്കഴിഞ്ഞ 31നാണ് ഫെഫ്കയുടെ കീഴിലുള്ള സംഘടനകളിലെ സ്ത്രീകളുടെ പൊതുയോഗം നടന്നത്. 92 സ്ത്രീകളാണ് ഫെഫ്ക യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ ഹേമ കമ്മിറ്റിക്ക് മുന്നിൽ പോയത് നാലുപേരാണ്. ആരോപണം ഉന്നയിച്ചവർ ആരുടെ കൂടെ വന്നു എന്നത് വ്യക്‌തമാക്കുന്ന ദൃശ്യങ്ങള്‍ സഹിതം ആണ് പരാതി കൊടുക്കുക. ഹേമ കമ്മിറ്റിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരും ഹെയര്‍സ്റ്റയിലിസ്റ്റുമാരും ഭാഗ്യലക്ഷ്മിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply