ഹേമ കമ്മറ്റി റിപ്പോർട്ടിൽ സ്വകാര്യത ഉറപ്പ് വരുത്തി തുടർ നടപടിയിലേക്കു പോകുന്നതിനുള്ള സർക്കാരിനുള്ള നിയമപ്രശ്‌നങ്ങൾ ഇപ്പോൾ പരിഹരിക്കപ്പെട്ടുവെന്ന് മുൻ മന്ത്രിയും സി പി ഐ നേതാവുമായ എ കെ ബാലൻ. ഈ വ്യക്തത കോടതിയിൽ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട തുടർനടപടികൾ സർക്കാർ തീരുമാനിക്കുമെന്നും എ കെ ബാലൻ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം, ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന ഹൈക്കോടതി വിധിയെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അന്വേഷണ സംഘത്തിന് മുന്നിൽ വന്ന എല്ലാ പരാതികളും പരിശോധിച്ച് എഫ് ഐ ആർ തയ്യാറാക്കുകയാണ്. ചിലരുടെ സ്ഥാനങ്ങൾ തെറിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. കോടതിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് ഹേമ പറഞ്ഞതിനപ്പുറം കടക്കാന്‍ സര്‍ക്കാരിന് സാധിക്കും.ഇതിന് ശക്തമായ നിലപാട് തീരുമാനിക്കുമെന്നും എം കെ ബാലൻ പറയുന്നു