ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം എത്തപ്പെട്ടത് ഒരു മലയാളി കമ്പിനിയിലേക്ക്

ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം ബൾഗേറിയയിലെ മലയാളിയുടെ കമ്പനിയിലേക്കും. നോർവെ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ ബൾഗേറിയയിലെ കമ്പനിയെക്കുറിച്ച് അധികൃതരുടെ അന്വേഷണം എത്തപ്പെട്ടത് എന്നാണ് പ്രദേശിക റിപ്പോർട്ടുകൾ റിപ്പോർട്ട് ചെയ്യുന്നത്, ലബനനിലെ ഹിസ്ബുല്ല സംഘടനയ്ക്കായി…

ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം ബൾഗേറിയയിലെ മലയാളിയുടെ കമ്പനിയിലേക്കും. നോർവെ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ ബൾഗേറിയയിലെ കമ്പനിയെക്കുറിച്ച് അധികൃതരുടെ അന്വേഷണം എത്തപ്പെട്ടത് എന്നാണ് പ്രദേശിക റിപ്പോർട്ടുകൾ റിപ്പോർട്ട് ചെയ്യുന്നത്, ലബനനിലെ ഹിസ്ബുല്ല സംഘടനയ്ക്കായി പേജർ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇദ്ദേഹത്തിന്റെ കമ്പനി ഉൾപ്പെട്ടു എന്നതാണ് ഈ അന്വേഷണത്തിന് കാരണമായത്.

ബൾഗേറിയറുടെ തലസ്ഥാനമായ സോഫിയയിലാണ് ഈ മലയാളിയുടെ കമ്പനി.എന്നാൽ  അന്വേഷണത്തെ കുറിച്ച് മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടട്ടില്ല. ഗോൾഡ് അപ്പോളോയുടെ പേരിൽ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ബിഎസി കൺസൽറ്റിങ് കെഎഫ്ടി എന്ന പേരി‌ൽ കമ്പനി രൂപീകരിച്ചാണ് പേജറുകൾ നിർമിച്ചത്.

പേജറുകൾ വാങ്ങാനുള്ള പണം മലയാളിയുടെ കമ്പനി ഹംഗറി കമ്പനിക്ക് കൈമാറിയെന്നാണ് റിപ്പോർട്ടുകൾ. എവിടെവച്ച് സ്ഫോടക വസ്തുക്കൾ പേജറിൽ നിറച്ചു എന്നതടക്കമുള്ള കാര്യങ്ങളിൽ  ഇപ്പോൾ അന്വേഷണം നടക്കുകയാണ്.

Leave a Reply