ഹരിയാന, ജമ്മു കാശ്‌മീർ ആരാണ് ഭരണം? പ്രതീക്ഷകൾ  അർപ്പിച്ചുകൊണ്ട് എൻ ഡി എ യും , ഇന്ത്യയും 

ഹരിയാന, ജമ്മു കാശ്മീർ സംസ്ഥാനങ്ങളുടെ ഭരണം ആരുടെ കൈയിൽ എന്നുള്ള കാര്യം ഇന്നറിയാൻ കഴിയും. രണ്ടു നിയമ സഭകളിലും നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നാരംഭിക്കും. ജമ്മുകശ്മീരില്‍ തൂക്ക് സഭക്കുള്ള സാധ്യത പോലും തളളാനാവില്ലെന്നും എന്നാൽ…

ഹരിയാന, ജമ്മു കാശ്മീർ സംസ്ഥാനങ്ങളുടെ ഭരണം ആരുടെ കൈയിൽ എന്നുള്ള കാര്യം ഇന്നറിയാൻ കഴിയും. രണ്ടു നിയമ സഭകളിലും നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നാരംഭിക്കും. ജമ്മുകശ്മീരില്‍ തൂക്ക് സഭക്കുള്ള സാധ്യത പോലും തളളാനാവില്ലെന്നും എന്നാൽ ഹരിയാനയിൽ കോൺഗ്രസ് തൂത്തുവാരുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ രണ്ടിടങ്ങളിലും ഇന്ത്യ സംഖ്യവും, ബി ജെ പി യും വമ്പിച്ച  പ്രതീക്ഷയിലാണ്.

ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ നടന്ന ഹരിയാന, കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഏറെ നിർണായകമാണ്.  ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എയും ഇന്ത്യ സഖ്യവും അവസാന മണിക്കൂറുകളിലും വിജയ പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും 90 വീതം നിയമസഭ സീറ്റുകളാണുള്ളത്. ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിംഗുമാണ് രേഖപ്പെടുത്തിയത്.

ഹരിയാനയിൽ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. കര്‍ഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളും പ്രതിഷേധം ഏറ്റവുമൊടുവിവല്‍ അമിത് ഷായുടെ യോഗത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസില്‍ വന്ന് കയറിയ അശോക് തന്‍വറിന്‍റെ നീക്കമടക്കം തിരിച്ചടിയാകാന്‍ സാധ്യതയുള്ള പല ഘടകളങ്ങളും ബി ജെ പിക്ക് മുന്നിലുണ്ട്.

Leave a Reply