1.57 കോടി രൂപ നികുതി കുടിശിക, പദ്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജി എസ് ടി വകുപ്പിന്റെ നോട്ടീസ്. ഈ നികുതി കുടിശിക പെട്ടന്ന് അടക്കണമെന്നാണ് നോട്ടീസ് ആവശ്യം. ഇതിനു യഥാർത്ഥ മതേതരത്വം , നിയമത്തിനു മുന്നിൽ എല്ലാ മതവും തുല്യമാണ് എന്ന കേന്ദ്ര സർക്കാരിന്റെ നയമാണ് ഇവിടെ വ്യക്തമാകുന്നത് ജിഎസ്ടിയിൽ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് ഈ നോട്ടീസ്. ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നൽകുന്ന വസ്ത്രങ്ങളിൽ നിന്നുള്ള തുക, ചിത്രങ്ങളും ശിൽപ്പങ്ങളും വിൽക്കുന്നതിലും, കൂടാതെ എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നൽകുന്നതിൽ നിന്നുള്ള വരുമാനം അങ്ങനെ ആകെ വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജിഎസ്ടിവി വകുപ്പ് പറയുന്നത്.
എന്നാൽ ക്ഷേത്രത്തിന് പല ഇളവുകള്‍ ഉണ്ടെന്നും ഈ കാലയളവിൽ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രണമെന്നാണ് ക്ഷേത്രം വിശദീകരണം നൽകിയത്. മൂന്ന് ലക്ഷം ജിഎസ്ടി അടച്ചതായും മറുപടി നൽകി. എന്നാൽ ഇങ്ങനൊരു മറുപടി തള്ളിയാണ് കഴിഞ്ഞ മാസം വീണ്ടും നോട്ടീസ് നൽകിയത്. 1.57 കോടി രൂപ എന്നത് 2017 മുതലുള്ള ഏഴ് വർഷത്തെ കുടിശികയാണിത്. തുക അടച്ചില്ലെങ്കിൽ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും ഈ നോട്ടീസിൽ പറയുന്നു.