മാധ്യമങ്ങൾ കുത്തകകളുടെ പിടിയിൽ; എം. സ്വരാജ്

മാധ്യമങ്ങളെ ഇന്ന് നിയന്ത്രിക്കുന്നത് വൻകിട കുത്തക കമ്പനികളാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. തിരുവനന്തപുരത്ത് നടക്കുന്ന കേരള പഠന കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തനത്തിന് ആവേശകരമായ ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നും അടിച്ചമർത്തപ്പെട്ടവരുടെ നാവായി…

മാധ്യമങ്ങളെ ഇന്ന് നിയന്ത്രിക്കുന്നത് വൻകിട കുത്തക കമ്പനികളാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. തിരുവനന്തപുരത്ത് നടക്കുന്ന കേരള പഠന കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തനത്തിന് ആവേശകരമായ ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നും അടിച്ചമർത്തപ്പെട്ടവരുടെ നാവായി പ്രവർത്തിച്ച മഹത്തായ ചരിത്രമാണ് പത്രപ്രവർത്തനത്തിനുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അടിച്ചമർത്തലുകളെയും ജയിൽവാസത്തെയും അതിജീവിച്ച പത്രാധിപന്മാരുടെ ചരിത്രം മാറ്റിനിർത്തി ഇന്ന് മാധ്യമങ്ങൾ വെറും കുത്തകവൽക്കരണത്തിന്റെ ഉപകരണങ്ങളായി മാറിയെന്ന് അദ്ദേഹം വിമർശിച്ചു.

അമേരിക്കയിൽ ആറ് കുത്തക കമ്പനികളാണ് മാധ്യമരംഗം പൂർണ്ണമായും നിയന്ത്രിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രധാന പോരായ്മ അവയുടെ ഇടതുപക്ഷ വിരുദ്ധ മനോഭാവമാണെന്നും കുറ്റപ്പെടുത്തി.

രണ്ട് ദിവസമായി തുടരുന്ന കേരള പഠന കോൺഗ്രസ് ഇന്ന് സമാപിക്കും. വിവിധ സിമ്പോസിയങ്ങളിലായി കേരളത്തിന്റെ വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന പഠന കോൺഗ്രസിന്റെ ഭാഗമായി നടന്ന സെഷനിലാണ് മാധ്യമരംഗത്തെ മൂല്യച്യുതിയെക്കുറിച്ച് സ്വരാജ് തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.

Leave a Reply