രാഹുലിനേയും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളേയും സംശയത്തിന്റെ മുന്മുനയില് നിര്‍ത്തിക്കൊണ്ടാണ് സി.പി.എം.ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു വിഷയത്തില്പ്രതികരിച്ചിരുന്നത്. ഹാക്കിങ്ങാണ് ഉണ്ടായിട്ടുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പോലീസിനെ സമീപിക്കുമെന്നും അന്വേഷണം ആവശ്യപ്പെടുമെന്നും പറഞ്ഞു.
പോലീസിനെ സമീപിക്കുമെന്നും അന്വേഷണം ആവശ്യപ്പെടുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പിന്നീട് അബദ്ധവശാല്‍ സംഭവിച്ചതാണെന്നും പിഴവ് മനസിലായതോടെ ഉടനെ പിന്‍വലിച്ചുവെന്നും നിലപാട് മാറ്റി. സംഭവിച്ചതേതാണെങ്കിലും അബദ്ധം പറ്റിയയാൾക്കെതിരേ നടപടിയെടുക്കുകയോ വിഷയവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുകയോ ഇതുവരെ ഉണ്ടായിട്ടില്ല.



