തെരഞ്ഞെടുപ്പ് പ്രചാരണം കേരളത്തിൽ തകൃതിയായി നടക്കുമ്പോൾ ബിജെപി ഇതുവരെ എറണാകുളത്ത് തങ്ങളുടെ സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ പ്രചാരണത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ബഹുദൂരം മുന്നിലെത്തിയിട്ടും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപി പ്രവർത്തകർ നിരാശയിലാണ്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇങ്ങനെ നീണ്ടുപോകുമ്പോൽ എറണാകുളം ജില്ലയിലെ ബിജെപി പ്രവർത്തകർ തങ്ങളുടെ സ്ഥാനാർത്ഥിക്കായി ബുക് ചെയ്ത ചുവരെല്ലാം ശൂന്യമായി കിടക്കുകായണ്. മണ്ഡലത്തില്‍ നിലവില്‍ ഉയര്‍ന്നുകേള്‍ക്കുന്നത് സംവിധായകന്‍ മേജര്‍ രവിയുടെ പേരാണ്. മേജര്‍ രവി പാര്‍ട്ടി പറഞ്ഞാല്‍ ആ നിമിഷം കച്ച മുറുക്കി ഇറങ്ങാൻ തയ്യാറായി നില്‍ക്കുകയാണ്. മേജര്‍ രവി ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു.
അതേസമയം മേജര്‍ രവിയോട് ബിജെപിക്കകത്ത് എതിര്‍പ്പുള്ളവരുമുണ്ട് എന്നതാണ് സത്യം. ജില്ലയിലെ ബിജെപിക്കകത്ത് വിയോജിപ്പ് മേജര്‍ രവിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടും നിലനില്‍ക്കുന്നുണ്ട്. ഒരു നീക്കവും ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിക്കപ്പെടാതെ നടത്താനുമാകാത്ത സാഹചര്യമാണ്. പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന്‍റെ അടക്കം പറച്ചില്‍ മേജര്‍ രവിയെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ്.
മേജര്‍ രവി 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതിന്‍റെ പി രാജീവിന് വേണ്ടി പ്രചാരണവേദിയിലെത്തിയ ആളാണ്, അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളോടും ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. ഇക്കാര്യങ്ങൾ ആണ് അദ്ദേഹത്തിന് തിരിച്ചടിയാകുന്നത്. ഇക്കുറി ഇതിന് മുമ്പ് എറണാകുളത്ത് ബിജെപിക്കായി ഉയര്‍ന്നുകേട്ടത് കെഎസ് രാധാകൃഷ്ണന്‍, സിജി രാജഗോപാല്‍ എഎന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ പേരുകളാണ്.