കേരളമാണ് വ്യവസായം ഇലക്ടറൽ ബോണ്ട് നൽകാതെ തുടങ്ങാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമെന്ന് മന്ത്രി പി. രാജീവ്. മന്ത്രിയുടെ ഈ പ്രസ്താവന കിറ്റക്സ് എംഡിയും ട്വന്റി20 നേതാവുമായ സാബു എം ജേക്കബിനെ പരോക്ഷമായി വിമർശിച്ചായിരുന്നു . നമുക്ക് ഇപ്പോൾ സന്തോഷത്തോടെ വിമാനമയച്ചപ്പോൾ അതിൽ കയറിപ്പോയി കമ്പനി തുടങ്ങാൻ 25 കോടി അവിടെ ഇലക്ടറൽ ബോണ്ടായി കൊടുക്കേണ്ടിവന്ന വ്യവസായികളെ ഇപ്പോൾ അറിയാമല്ലോ എന്നും മന്ത്രി ചോദിച്ചു.
ഇന്ത്യയിൽ യാതൊരുവിധ ഇലക്ടറൽ ബോണ്ടും നൽകാതെ വ്യവസായങ്ങൾ തുടങ്ങാൻ പറ്റുന്ന ഏക സംസ്ഥാനം കേരളമാണ്. ഇവിടെ നിയമാനുസൃതം വ്യവസായം ഓൺലൈനിൽ അപേക്ഷയും നൽകി ആർക്ക് വേണമെങ്കിലും നടത്താമെന്നും മന്ത്രി പറഞ്ഞു. ട്വന്‍റി ട്വന്‍റി പാർട്ടി അധ്യക്ഷനും കിറ്റെക്സ് കമ്പനി ഉടമയുമായ സാബു എം ജേക്കബ് നേരത്തെ ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയതിൽ വിശദീകരണവുമായി രംഗത്തുവന്നിരുന്നു.
എല്ലാ രാഷ്ട്രീയ കക്ഷികൾക്കും നിലനിൽപ്പിന് വേണ്ടിയാണ് പണം നൽകിയതെന്നും എന്തെങ്കിലും ആനുകൂല്യം പകരമായി നേടിയെന്ന വിവരം വരുകയാണെങ്കിൽ ട്വന്‍റി ട്വന്‍റി പാർട്ടി അവസാനിപ്പിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സംഭാവന നൽകിയത് ജനാധിപത്യ രീതിയിൽ നിയമപരമായിട്ടാണെന്നും സാബു എം ജേക്കബ് പറഞ്ഞത്