ഇടതുകോട്ട തിരിച്ചുപിടിക്കാൻ മന്ത്രിയുമായി സിപിഎം, വിജയം ആവർത്തിക്കാൻ രമ്യ ഹരിദാസ്, മാറ്റത്തിനായി ടി എൻ സരസു

  ആലത്തൂർ ഇടതുകോട്ട എന്ന വിശേഷണമുണ്ടായിരുന്ന ലോക്സഭ മണ്ഡലമായിരുന്നു. രമ്യ ഹരിദാസിലൂടെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഇത്തവണ അതെ വിജയം തുടരാൻ കഴിയുമോ അതോ പഴയ പ്രതാപം ഇടത് സഖ്യം…

 

ആലത്തൂർ ഇടതുകോട്ട എന്ന വിശേഷണമുണ്ടായിരുന്ന ലോക്സഭ മണ്ഡലമായിരുന്നു. രമ്യ ഹരിദാസിലൂടെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഇത്തവണ അതെ വിജയം തുടരാൻ കഴിയുമോ അതോ പഴയ പ്രതാപം ഇടത് സഖ്യം പിടിച്ചെടുക്കുമോ എന്നാണ് അറിയേണ്ടത്. അതിനാൽ ഇത്തവണ സിപിഎം ഇത്തവണ ഒരു മന്ത്രിയെ തന്നെയാണ് ഇറക്കിയിരിക്കുന്നത്. എന്നാൽ ബിജെപി ആലത്തൂരിൽ ഇറക്കിയിരിക്കുന്നത് . പ്രതീകാത്മക കുഴിമാടം ഒരുക്കിയ പ്രശ്നത്തില്‍ എസ്എഫ്ഐയുമായി ഏറ്റുമുട്ടിയ വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പലിനെയാണ്

സിപിഎമ്മിലെ പി കെ ബിജു ഇവിടെ 2009ല്‍ 20,960 വോട്ടിനും 2014ല്‍ 37,312 വോട്ടുകള്‍ക്കും വിജയിച്ചു. എന്നാല്‍ പി കെ ബിജുവിനെ വിവാദങ്ങള്‍ നിറഞ്ഞ 2019 തെരഞ്ഞെടുപ്പില്‍ ആലത്തൂർ കയ്യൊഴിഞ്ഞു. മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷ൦ അതായത് 1,58,968 വോട്ടുകളുമായി രമ്യ ഹരിദാസ് വിജയം സ്വന്തമാക്കി.

 

തെരഞ്ഞെടുപ്പില്‍ . 10,19,376 സമ്മതിദായകർ വോട്ട് ചെയ്ത രമ്യ ഹരിദാസ് 533,815 വോട്ടുകള്‍ നേടിയപ്പോള്‍ സിറ്റിംഗ് എംപിയായ പി കെ ബിജു 3,74,847 വോട്ടുകളിലൊതുങ്ങി. 89,837 വോട്ടാണ് എന്‍ഡിഎയ്ക്കായി മത്സരിച്ച ബിഡിജെഎസിന്‍റെ ടി വി ബാബുനേടിയത്. മണ്ഡലത്തില്‍ ബിഎസ്പിക്ക് പുറമെ രണ്ട് സ്വതന്ത്രരും മത്സരിക്കാനുണ്ടായിരുന്നു.

സിപിഎം 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തെ അഭിമുഖീകരിക്കുന്നത്
കൈവിട്ട ആലത്തൂർ തിരിച്ചുപിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് . കെ രാധാകൃഷ്ണനെ തന്നെ ഇതിനായി കളത്തിലിറക്കി. ഇതിനായി മന്ത്രിസഭയിലെ സൗമ്യ മുഖവും പാർട്ടി പ്രവർത്തകർക്കും അണികള്‍ക്കുമിടയില്‍ നിർണായക സ്വാധീനവുമുള്ള ആളാണ് അദ്ദേഹം. അതേസമയം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് കഴിഞ്ഞ തവണത്തെ വമ്പിച്ച ജയം ആവർത്തിക്കാനുള്ള ശ്രമങ്ങളിലാണ്. ബിജെപി സ്ഥാനാർഥി പാലക്കാട് വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ടി എൻ സരസുവുമാണ്.

 

Leave a Reply