ജെ എസ് സിദ്ധാർഥിന്റെ മരണം : റാഗിങിന്റെ പേരിൽ സസ്‍പെൻഡ് ചെയ്യപ്പെട്ട രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു

പൂക്കോട് വെറ്ററിനറി ആൻ്റ് അനിമൽ സയൻസ് കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥൻ എസ്എഫ്ഐയുമായി ബന്ധമുള്ള വിദ്യാർത്ഥികളുടെ റാഗിങ്ങിന് ഇരയായ സംഭവത്തിൽ പ്രതികളെ രക്ഷിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഈ വിഷയത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലും തുടരുകയാണ്.…

പൂക്കോട് വെറ്ററിനറി ആൻ്റ് അനിമൽ സയൻസ് കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥൻ എസ്എഫ്ഐയുമായി ബന്ധമുള്ള വിദ്യാർത്ഥികളുടെ റാഗിങ്ങിന് ഇരയായ സംഭവത്തിൽ പ്രതികളെ രക്ഷിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഈ വിഷയത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലും തുടരുകയാണ്. അതിനിടയിൽ ഇപ്പോൾ ഹൈക്കോടതി റാഗിങിന്റെ പേരിൽ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു. സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നാലെ വിദ്യാർഥികൾക്കെതിരെ 2023 ലെ റാഗിങിൽ നടപടിയെടുത്തിരുന്നു. സസ്പെൻഷൻ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനുമാണ് .

2021 ബാച്ചിലെ വിദ്യാർത്ഥിയെ കഴിഞ്ഞ വർഷം ഈ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ ആന്‍റി റാഗിംങ് സമിതിക്ക് ഇവർക്കെതിരെ തെളിവുകളോ പരാതിയോ അന്വേഷണത്തിൽ കിട്ടിയിരുന്നില്ല. കൂടാതെ പരാതി റാഗ് ചെയ്യപ്പെട്ടതായി ആരോപിക്കപ്പെട്ട വിദ്യാർത്ഥിയും നൽകിയില്ല. ഒരു വർഷത്തേക്ക് ഈ വിദ്യാർത്ഥികളെയും സര്‍വകലാശാല അധികൃതര്‍ സിദ്ധാർത്ഥന്‍റെ മരണത്തിന് പിന്നാലെ പഴയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സസ്പെൻഡ് ചെയ്യുകയായിരുന്നു.


ആന്റി റാഗിങ് സമിതി ഇവിടെ ഇത്തരം സംഭവങ്ങൾ നേരത്തെയും നടക്കാറുണ്ടെന്ന് വരുത്തി തീർത്ത് സിദ്ധാർത്ഥിന്‍റെ മരണത്തിലുള്ള റിപ്പോർട്ടിന് കൂടുതൽ ബലം നൽകാനാണ് ശ്രമിച്ചതെന്നായിരുന്നു ഹർജിക്കാരുടെ വാദം. നാലുപേർക്ക് എതിരയായിരുന്നു ഈ കേസിൽ നടപടി. 2 പേരെ ഒരു വ‍ര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തപ്പോൾ 2 പേരുടെ സ്കോളര്‍ഷിപ്പ് റദ്ദാക്കുകയായിരുന്നു. വിദ്യാർത്ഥികൾ ഇരുവരുടെയും സസ്പെൻഷന് സ്റ്റേ അനുവദിച്ചത് ഇടക്കാല ഉത്തരവായാണ് .

Leave a Reply