പിണറായിയുടെ മലപ്പുറത്തെ പ്രസംഗ൦ : മുഖ്യമന്ത്രിയിലൂടെ പുറത്തുവന്നത് വിഘടന വാദത്തിന്‍റെ ശബ്ദ൦ ,നിയമപരമായി നേരിടു൦: പി കെ കൃഷ്ണദാസ്

ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ് മുഖ്യമന്ത്രി പിണറായി വിജയനെ മുഹമ്മദലി ജിന്നയുമായി താരതമ്യപ്പെടുത്തി. ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് പിണറായിയുടെ മലപ്പുറത്തെ പ്രസംഗമാണ്. കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണറാലിയില്‍ പങ്കെടുത്തുകൊണ്ട്…

ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ് മുഖ്യമന്ത്രി പിണറായി വിജയനെ മുഹമ്മദലി ജിന്നയുമായി താരതമ്യപ്പെടുത്തി. ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് പിണറായിയുടെ മലപ്പുറത്തെ പ്രസംഗമാണ്. കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണറാലിയില്‍ പങ്കെടുത്തുകൊണ്ട് പിണറായി വിജയൻ പറഞ്ഞത് പൗരത്വനിയമഭേദഗതിയിലൂടെ മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റിയെന്നായിരുന്നു.

ആര്‍എസ്എസ് മുസ്ലീങ്ങളെ കാണുന്നത് നിഷ്കാസനം ചെയ്യേണ്ട വിഭാഗമായാണ് , രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടിയത് എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയായിരുന്നു, എന്നാല്‍ ആര്‍എസ്എസ് ശ്രമിക്കുന്നത് ഇന്ത്യയുടെ ആ സാംസ്കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് എന്നും പിണറായി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ബിജെപി പ്രതിഷേധം ശക്തമായിരിക്കുന്നത് ഇതിനെതിരെയാണ്.

രാജ്യദ്രോഹപരമാണ് മുഖ്യമന്ത്രിയുടെ പ്രസംഗമെന്നും നിയമപരമായി ഇതിനെ ബിജെപി നേരിടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. പണ്ട് ജിന്നയും പറഞ്ഞത് മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ്, നിയമപരമായ അവകാശം മുഖ്യമന്ത്രിക്ക് ആ കസേരയിൽ ഇരിക്കാൻ ഇല്ലാതായി. രാജ്യദ്രോഹക്കുറ്റം ചുമത്തി മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം, പിണറായി അഭിനവ മുഹമ്മദലി ജിന്നയായി അധപതിച്ചു, മുഖ്യമന്ത്രിയിലൂടെ പുറത്തുവന്നത് വിഘടന വാദത്തിന്‍റെ ശബ്ദമാണ് , മുഖ്യമന്ത്രി പറഞ്ഞത് മുസ്ലീങ്ങൾ ഇന്ത്യയിൽ രണ്ടാം തരം പൗരൻമാരെന്നാണ് , കേന്ദ്ര സർക്കാർ ഇവരെ പാക്കിസ്ഥാനിലേക്ക് ആട്ടിയോടിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു, മുഖ്യമന്ത്രി ശ്രമിച്ചത് മുസ്ലിങ്ങൾ അരക്ഷിതരാണെന്ന് വരുത്തിത്തീർക്കാനാണ്ന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

 

Leave a Reply