ഏപ്രിൽ 4 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം : കൊല്ലത്ത് എം മുകേഷും,കാസർകോട് എം എൽ അശ്വിനിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. സ്ഥാനാർത്ഥികൾക്ക് ഏപ്രിൽ 4 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു.…

രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. സ്ഥാനാർത്ഥികൾക്ക് ഏപ്രിൽ 4 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. ആദ്യമായി പത്രിക സമർപ്പിച്ച് രണ്ട് പേർ ഇതിന് തുടക്കം കുറിച്ചു . കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷും കാസർകോട് എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനിയും ആണ് പത്രിക സമർപ്പിച്ചത്.

കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 98 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 26 ന് നടക്കും. തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് ആരംഭിക്കും. 102 മണ്ഡലങ്ങളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

കൊല്ലം ജില്ലാ വരണാധികാരിക്ക് മുമ്പാകെ എത്തി .രാവിലെ 11.30നാണ് മുകേഷ് പത്രിക കൈമാറിയത്. മുകേഷ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ പുറപ്പെട്ടത് 11ന് ഹൈസ്കൂൾ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസിൽ നിന്ന് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമാണ്. കെട്ടിവയ്ക്കാനുള്ള തുക സ്ഥാനാർത്ഥിക്ക് കൈമാറിയത് മൽസ്യത്തൊഴിലാളികളാണ്. കാസര്‍കോട് കളക്ടറും വരണാധികാരിയുമായ കെ. ഇമ്പശേഖർ മുമ്പാകെയാണ് എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനി പത്രിക സമർപ്പിച്ചത്

മാർച്ച് 30 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ അവസരമുണ്ട്.അതേസമയം, ബീഹാറിൽ ഉത്സവം പ്രമാണിച്ച് സ്ഥാനാർത്ഥികൾക്ക് ഇപ്പോഴും നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.കേരളത്തിൽ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വരണാധികാരി സഞ്ജയ് കൗൾ അറിയിച്ചു. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയാണ് നാമനിർദേശ പത്രിക സ്വീകരിക്കുക. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസർമാർക്കാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്.

Leave a Reply