മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും വേട്ടയാടിയതിന് മുഖ്യമന്ത്രിക്ക് കാലം കരുതിവച്ച കാവ്യനീതിയാണ് ഇഡി അന്വേഷണമെന്ന് എംഎം ഹസന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ക്കെതിരേയുള്ള എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണ൦ മുഖ്യമന്ത്രി പിണറായി വിജയന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും വേട്ടയാടിയതിന് കാലം കരുതിവച്ച കാവ്യനീതിയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം…

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ക്കെതിരേയുള്ള എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണ൦ മുഖ്യമന്ത്രി പിണറായി വിജയന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും വേട്ടയാടിയതിന് കാലം കരുതിവച്ച കാവ്യനീതിയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു.

സംസ്ഥാന പോലീസിനെയും സിബിഐഎയും ഉപയോഗിച്ച് പിണറായി വിജയന്‍ 2016 ല്‍ അധികാരമേറ്റ അന്നുമുതല്‍ നീതിമാനായ ഉമ്മന്‍ ചാണ്ടിയെ മരിക്കുന്നതുവരെ വേട്ടയാടി. തുടര്‍ന്നാണ് അദ്ദേഹം രോഗഗ്രസ്തനായതും അകാല മരണം വരിച്ചതും. നട്ടാല്‍കുരുക്കാത്ത നുണകള്‍ അദ്ദേഹത്തിന്‍റെ മക്കള്‍ക്കെതിരേ പ്രചരിപ്പിച്ചു.

അദ്ദേഹത്തിനെതിരേ ലൈംഗികാരോപണം വരെ പിതൃതുല്യനെന്ന് പറഞ്ഞ സ്ത്രീയെ ഉപയോഗിച്ച് ഉയര്‍ത്തി. ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരം അരിച്ചുപെറുക്കി. എന്നിട്ടും കുടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് വെള്ളക്കടലാസില്‍ പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി സിബിഐ അന്വേഷണത്തിനു വിട്ടത്.

കാലാവധി നീട്ടി സോളാര്‍ കമ്മീഷന് പലതവണ ആ രീതിയിലും സ്വാധീനിക്കാന്‍ ശ്രമിച്ചു. ഉമ്മന്‍ ചാണ്ടി അഗ്നിശുദ്ധി വരുത്തി ഇത്രയും വ്യാപകമായ വേട്ടയാടല്‍ നടത്തിയിട്ടും അതില്‍നിന്ന് പുറത്തുവരുകയും ജനഹൃദയങ്ങളില്‍ അമരത്വം നേടുകയും ചെയ്തു. പിണറായിക്കുള്ള വടി വെട്ടാന്‍ പോയിരിക്കുന്നതേയുള്ളുവെന്നും ഇതിനെല്ലാം കണക്കുചോദിച്ച് കാലം കടന്നുവരുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply