തോമസ് ഐസക്കിന് തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ ജില്ലാ വരണാധികാരിയുടെ താക്കീത്. താക്കീത് നൽകിയത് കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ്. ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുത് ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്, എന്നാണ് താക്കീത്. തോമസ് ഐസക്കിന്‍റെ വിശദീകരണം കൂടി യുഡിഎഫിന്‍റെ പരാതിയിൽ പരിശോധിച്ച ശേഷമാണ് നടപടി.
അതേസമയം തോമസ് ഐസക് ഇന്ന് കളക്ട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെട്ടിവയ്ക്കാൻ തുക നൽകിയിരിക്കുന്നത് കുടുംബശ്രീ പ്രവർത്തകർ ആണ്. നേരത്തെ യുഡിഎഫ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗപ്പെടുത്തിയെന്നാരോപിച്ച് പരാതി നല്‍കിയിരുന്നു
യുഡിഎഫ് പരാതി നല്‍കിയത് കുടുംബശ്രീ വഴി വായ്പ വാദ്ഗാനം, കെ ഡിസ്ക് വഴി തൊഴില്‍ദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് . അതേസമയം തോമസ് ഐസക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന വിശദീകരണമാണ് നല്‍കിയിരുന്നത്. പണ്ടുമുതല്‍ക്ക് തന്നെ കുടുംബശ്രീയുമായുമായി അടുപ്പമുള്ളതാണ്, കുടുംബശ്രീയുടെ ഔദ്യോഗികപരിപാടിയില്‍ പങ്കെടുത്തിട്ടില്ല, യോഗം നടക്കുന്നിടത്ത് പോയി വോട്ട് ചോദിക്കും- ഇതായിരുന്നു തോമസ് ഐസക്കിന്‍റെ വിശദീകരണം.