കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഇനിയും മുതൽ ഓ പി ടിക്കറ്റിന് 10 രൂപ. ഇന്ന് മുതലാണ് ഇങ്ങനൊരു തീരുമാനം നടപ്പിലാക്കുന്നത്. ആശുപത്രി വികസന സമിതി യോഗത്തിൻ്റെ തീരുമാനം ആണിത്. എന്നാൽ ഈ തീരുമാനത്തിനെതിരെ വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധം ഉണ്ടായി. ജില്ലാ കളക്ടർ സ്നേഹീൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗമാണ് മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാനുള്ള തീരുമാനമെടുത്തത്.
ഇതിനു മുൻപ് പണം ഈടാക്കാതെ ആയിരുന്നു ഓ പി ടിക്കറ്റ് എടുത്തിരുന്നത്.മെഡിക്കൽ കോളജ് ആശുപത്രിയുടെ വികസനത്തിനും, ദൈനംദിന പ്രവർത്തനത്തിനും ഉള്ള തുക കണ്ടെത്താനാണ് ഈ നിരക്ക് ഏർപ്പെടുത്തിയത് എന്നാണ് വിശദീകരണം. ഈ തീരുമാനത്തിൽ സമ്മിശ്ര പ്രതികരണമാണ് രോഗികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.എന്നാൽ ഈ ഒപി ടിക്കറ്റിന് പണം ഏർപ്പെടുത്തിയതിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു.