മൂന്നു ദിവസത്തെ യു എസ് സന്ദർശനത്തിന് എത്തിയ നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഭാര്യക്കും ഇന്ത്യയിൽ നിന്നുമുള്ള വിശിഷ്ട സമ്മാനങ്ങൾ നൽകിയിരിക്കുകയാണ് . ഈ സമ്മാനങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ അടക്കം എന്താണെന്നും അവയുടെ പ്രത്യേകത എന്താണെന്നും അന്വേഷിക്കുകയാണ്. പൂർണമായും കൈകൊണ്ട് നിർമ്മിച്ച പുരാതനമായ ഒരു ട്രെയിൻ മോഡലാണ് ബൈഡന് മോദി സമ്മാനിച്ചത്.
പ്രഥമ വനിതയ്ക്ക് നൽകിയത് ജമ്മു കശ്മീരിൽ നിന്നുള്ള അതിമനോഹരമായ പഷ്മിന ഷാളാണ്. വെള്ളി കൊണ്ട് നിർമ്മിച്ച ട്രെയിൻ മഹാരാഷ്ട്രയിൽ നിന്നുള്ള കരകൗശല വിദഗ്ധർ വിദഗ്ധമായി രൂപകല്പന ചെയ്ത അപൂർവവും അസാധാരണവുമായ ഒരു കലാസൃഷ്ടിയാണ്. 92.5% വെള്ളിയിൽ നിർമ്മിച്ച ഈ ട്രെയിനിൽ കൊത്തുപണികളും ഫിലിഗ്രി വർക്ക് തുടങ്ങിയ പരമ്പരാഗത ലോഹനിർമ്മാണ കലരീതിയും പ്രദർശിപ്പിക്കുന്നു.
ഈ സൃഷ്ടി സ്റ്റീം ലോക്കോമോട്ടീവ് യുഗത്തോടുള്ള ആദരവുകൂടിയാണ്. കൂടാതെ ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ ബന്ധത്തെയും ഈ ട്രെയിൻ സൂചിപ്പിക്കുന്നുണ്ട്.
ട്രെയിനിന്റെ വശങ്ങളിൽ ദൽഹി – ഡെലാവെയർ എന്നും എഞ്ചിന്റെ വശങ്ങളിൽ “ഇന്ത്യൻ റെയിൽവേകൾ” എന്നും ആലേഖനം ചെയ്തിട്ടുണ്ട്.ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള ചാങ്താങ്കി ആടിൽ നിന്നാണ് ഷാൾ നിർമ്മിക്കുന്നതിന് ആവശ്യമായ രോമങ്ങൾ എടുക്കുന്നത്.തുടർന്ന് ഈ രോമങ്ങളെ നൂലാക്കി അവർ നെയ്ത് ഷാളാക്കുന്നു



