അയോധ്യയിൽ ക്ഷേത്ര മ്യൂസിയം നിർമ്മിക്കാൻ ടാറ്റ ഗ്രൂപ്പ്. 650 കോടി രൂപ ചെലവിൽ അയോധ്യയിൽ ആണ് മ്യൂസിയം ഒരുക്കുക.രാജ്യത്തിന്റെ പൌരാണിക സംസ്‌കാരവും ആധുനിക സാംസ്കാരിക തനിമയും സംയോജിപ്പിച്ചായിരിക്കും മ്യൂസിയത്തിന്റെ നിർമാണം.
ഉത്തർ പ്രദേശ് ടൂറിസം വകുപ്പ് 25 ഏക്കർ സ്ഥലം പദ്ധതിക്ക് സൗജന്യമായി നൽകും. ഈ സ്ഥലം 90 വർഷത്തേക്ക് ഒരു രൂപ പാട്ടത്തിനുമായിരിക്കും നൽകുക. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് ടാറ്റ ഗ്രൂപ്പ് മ്യൂസിയം ഒരുക്കുക. തീർത്ഥാടന വിനോദസഞ്ചാരം സംസ്ഥാനത്ത് മികച്ച രീതിയിൽ മുന്നേറുന്ന സാഹചര്യത്തിൽ ഇവിടെയെത്തുന്ന സന്ദർശകലെ ആകർഷിക്കുന്നതിന് മ്യൂസിയം സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്. ഇതിൽ വേദങ്ങൾ, രാമായണം, ക്ഷേത്രാരാധനാ സമ്പ്രദായം, അവയുടെ ഉത്ഭവം, സംസ്‌കാരം, തുടങ്ങിയവയുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങളും മ്യൂസിയത്തിൽ ലഭ്യമാക്കും.