ഹിന്ദു മതകേന്ദ്രങ്ങളിൽ പൂജാസാധനങ്ങൾ വിൽക്കുന്നതിൽ നിന്ന് മുസ്ലീങ്ങളെ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത് (വിഎച്ച്പി). മുസ്ലീങ്ങൾ തങ്ങളുടെ ഐഡൻ്റിറ്റി മറച്ചുവെച്ചാണ് വിവിധ ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിൽ പൂജാ സാധനങ്ങൾ വിൽക്കുന്നതെന്നും ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്താതിരിക്കാൻ ഇത്തരം കടകൾ നടത്തുന്നത് തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും വിഎച്ച്പി ചൊവ്വാഴ്ച അവകാശപ്പെട്ടു.
കേദാർനാഥ് പോലുള്ള ചില ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിൽ മുസ്ലീങ്ങൾ കടകൾ സ്ഥാപിച്ച് ഭക്തർക്ക് പ്രസാദവും മറ്റ് പൂജാ സാമഗ്രികളും വിൽക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. നിയമപരമായി, അതിൽ ആർക്കും എതിർപ്പുണ്ടാകരുത്. ഞങ്ങൾക്കും എതിർപ്പില്ല. എന്നാൽ, മുസ്ലീം കടയുടമകൾ ഭക്തർക്ക് നൽകുന്നതിന് മുമ്പ് ഭക്ഷണ പാനീയങ്ങളും മറ്റ് ഭക്ഷണസാധനങ്ങളിലും തുപ്പുന്ന നിരവധി സംഭവങ്ങൾ വർഷങ്ങളായി വെളിച്ചത്ത് വന്നിട്ടുണ്ട്. അതിനാൽ, മുസ്ലീങ്ങൾ മതപരമായ സ്ഥലങ്ങളിൽ കടകൾ നടത്തുകയും പ്രസാദവും പൂജാ വസ്തുക്കളും വിൽക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്.
ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്താതിരിക്കാൻ ഹിന്ദു മത സ്ഥലങ്ങളിൽ പൂജാ സാധനങ്ങൾ വിൽക്കുന്നതിൽ നിന്ന് അവരെ നിരോധിക്കണം, ഹൈന്ദവ ആരാധനാലയങ്ങൾക്കും സമീപം ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ആരെങ്കിലും പൂജാസാധനങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടത്തെ അറിയിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സെക്രട്ടറി ജനറൽ ബജ്രംഗ് ബാഗ്ര പറഞ്ഞു.