ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് സർക്കാർ ജീവനക്കാർക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കി

ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് സർക്കാർ ജീവനക്കാർക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കി. ഉത്തരവിന്റെ പകർപ്പ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു. 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1966ൽ പുറത്തിങ്ങിയ…

ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് സർക്കാർ ജീവനക്കാർക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കി. ഉത്തരവിന്റെ പകർപ്പ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു. 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1966ൽ പുറത്തിങ്ങിയ ഒരു ഭരണഘനാ വിരുദ്ധമായ ഉത്തരവ് നരേന്ദ്രമോദി സര്‍ക്കാര്‍ പിൻവലിച്ചതായി അദ്ദേഹം കുറിച്ചു.

1966-ൽ പാര്‍ലമെന്റില്‍ലുണ്ടായ ഗോവധ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് വിലക്ക് വന്നത്. ലക്ഷങ്ങള്‍ അണിനിരന്ന പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ പോലീസ് വെടിവെപ്പില്‍ നിരവധിപേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് ഇന്ദിരാഗാന്ധിയാണ് സര്‍ക്കാര്‍ ജീവനക്കാർ ആര്‍.എസ്.എസ് പരിപാടിയിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി ഉത്തരവിട്ടതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

Leave a Reply