ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ 7 ഇന്ത്യൻ പാർലമെൻ്റ് അംഗങ്ങൾക്ക് മാമ്പഴത്തിൻ്റെ പെട്ടി അയച്ചു. രാഹുൽ ഗാന്ധി, കപിൽ സിബൽ, ശശി തരൂർ, മൊഹിബുള്ള നദ്‌വി, സിയ ഉർ റഹ്മാൻ ബർക്ക്, അഫ്‌സൽ അൻസാരി, ഇഖ്‌റ ഹസൻ എന്നിവർക്കാണ് മാമ്പഴം ലഭിച്ചത്. പ്രതിപക്ഷനേതാക്കൾക്ക് പാകിസ്ഥാനോടുള്ള ചായ്വ് വ്യക്തമാക്കി ‘ മാമ്പഴ നയതന്ത്രമെന്ന് വിമർശിച്ച് ബിജെപി രംഗത്തെത്തി.
കോൺഗ്രസ് നേതാവിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. കുറച്ചു കാലം മുമ്പ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നത് തനിക്ക് ഉത്തർപ്രദേശിൽ നിന്നുള്ള മാമ്പഴം ഇഷ്ടമാല്ലെന്നാണ് . പാകിസ്ഥാൻ എംബസി ഇപ്പോൾ രാഹുൽ ഗാന്ധിക്ക് പാകിസ്താനിൽ നിന്നും മാമ്പഴും ലഭിച്ചാൽ വളരെ ഇഷ്ടം തോന്നും. അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയണമെന്നുണ്ടായിരുന്നു, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ചോദിച്ചു .
കോൺഗ്രസ് നേതാവിന് പാകിസ്ഥാനുമായി അശുദ്ധമായ ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.ബിജെപി എംപി അനുരാഗ് ഠാക്കൂറും വിഷയത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചു. “അവരുടെ ഹൃദയം കിടക്കുന്ന സ്ഥലത്ത് നിന്ന് അവർക്ക് മാമ്പഴം ലഭിക്കുന്നു … യുപിയിലെ മാമ്പഴം അദ്ദേഹത്തിന് ഇഷ്ടമല്ല, പക്ഷേ പാകിസ്ഥാനിൽ നിന്നുള്ള മാമ്പഴങ്ങളിൽ അദ്ദേഹത്തിന് ആവേശം തോന്നുന്നു.”അനുരാഗ് ഠാക്കൂർ പറഞ്ഞു.