ബീഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ മരണം 28; ചികത്സയിൽ 92 പേർ, സംഭവത്തിൽ 25 പേരെ അറസ്റ്റ് ചെയ്യ്തു 

ബിഹാറിലെ സിവാൻ, സരൺ ജില്ലകളിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ മരണം 28 ആയി ഉയർന്നു.ഇതുവരെയും  92 പേർ ചികിത്സയിൽ . ദുരന്ത കാരണം മദ്യത്തിൽ മീഥൈയിൽ ആൽക്കഹോൾ കലർത്തിയതാണ്ന്നാണ് പ്രാഥമിക വിവരം.  ഈ സംഭവത്തിൽ,…

ബിഹാറിലെ സിവാൻ, സരൺ ജില്ലകളിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ മരണം 28 ആയി ഉയർന്നു.ഇതുവരെയും  92 പേർ ചികിത്സയിൽ . ദുരന്ത കാരണം മദ്യത്തിൽ മീഥൈയിൽ ആൽക്കഹോൾ കലർത്തിയതാണ്ന്നാണ് പ്രാഥമിക വിവരം.  ഈ സംഭവത്തിൽ, ബിഹാർ‌ മുഖ്യമന്ത്രി നിതീഷ് കുമാർ ഉന്നതതല അവലോകന യോ​ഗം നടത്തി. സംഭവത്തിൽ 25 പേരെ അറസ്റ്റ് ചെയ്തു. ഈ ദുരന്തത്തിൽ   ഗുരുതരാവസ്ഥയിലായ 13 പേരെ ചികിത്സയ്ക്കായി പിഎംസിഎച്ച് പട്‌നയിൽ പ്രവേശിപ്പിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

സംഭവത്തിൽ ഉന്നത ഉദ്യോ​ഗസ്ഥരോട് സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് അന്വേഷണ സംഘങ്ങളായാണ് അന്വേഷണം  ആരംഭിച്ചിരിക്കുന്നത്. ദുരന്തത്തിന് പിന്നാലെ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രം​ഗത്തെത്തി. മദ്യപാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മരണങ്ങൾ വർധിക്കുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുണ്ടെങ്കിലും വ്യാജമദ്യത്തിന്റെ അനധികൃത വിൽപ്പന വ്യാപകമാണെന്ന് കോൺ​ഗ്രസ് നേതാവ് പ്രിയങ്കാ ​ഗാന്ധി ആരോപിച്ചു.

 

Leave a Reply