പുറംലോകവുമായി ബന്ധമറ്റ വടക്കൻ ഗാസയിൽ ഭക്ഷണവും വെള്ളവുമെത്തിക്കാനുള്ള ജീവകാരുണ്യ സംഘടനകളുടെ ശ്രമം തുട
തുടരുന്നതിനിടെ, ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഒറ്റദിവസം 46 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം
കഫറ്റേരിയയിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 11 പേരും ഇതിൽ ഉൾപ്പെടുന്നു.
ചൊവ്വാഴ്ച ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ തെക്കൻ മേഖലയിൽ ബോംബാക്രമണങ്ങളിൽ 18 പേരും കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേൽ നഗരമായ ഹൈഫയിലെ ഒരു നഴ്സറി സ്കൂളിനു സമീപം ഹിസ്ബുല്ലയുടെ റോക്കറ്റ് പതിച്ചെങ്കിലും ആളപായമില്ല. കുട്ടികൾ ബോമ്പ് ഷെൽറ്റെരുകലിൽ ആയിരുന്നതകൊണ്ട് തന്നെ രക്ഷപെടുകയായിരുന്നു.