രാജ്യത്തെ ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു മുഖ്യ മന്ത്രി പിണറായി വിജയൻ. വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിന് നിര്‍ണായക പങ്കുവഹിക്കാന്‍ ശാസ്‌ത്രോത്സവങ്ങള്‍ക്കാകണമെന്നും അദ്ദേഹം പറയുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അശാസ്ത്രീയതയ്ക്കും മേല്‍ക്കൈ ഉണ്ടാക്കാന്‍ ചില ശക്തികള്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ശാസ്ത്രസ്ഥാപനങ്ങളെപ്പോലും തെറ്റായ രീതിയില്‍ ഉപയോഗിച്ചുകൊണ്ടാണിത് ചെയ്യുന്നത്. പരിണാമസിദ്ധാന്തം അടക്കമുള്ളവയെ പുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കുകയുമാണ് ഇക്കൂട്ടര്‍ ചെയുന്നത് അതിനാല്‍, വര്‍ഷംതോറും നടത്തുന്ന മത്സരങ്ങള്‍ എന്നതിലുപരി സാമൂഹ്യപുരോഗതിക്കായി ശാസ്ത്രബോധം സൃഷ്ടിക്കുന്ന ഇടമായി ശാസ്ത്രോത്സവം മാറണം എന്നും അദ്ദേഹം പറഞ്ഞു
ശാസ്ത്രബോധത്തിന് ഇടമില്ലാതിരുന്ന കാലത്ത് നവോത്ഥാന, പുരോഗമന പ്രസ്ഥാനങ്ങളാണ് മനുഷ്യരെ ശാസ്ത്രചിന്തയിലേക്കു കൈപിടിച്ചുയര്‍ത്തിയത്. ആ പുരോഗതി നിലനിര്‍ത്താനാണ് ഇന്ന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശാസ്ത്രമുള്‍പ്പെടെ ഏതു മേഖലയിലും മുന്നോട്ടു പോകണമെങ്കില്‍ മികച്ച ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. രാജ്യത്ത് ആകെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 0.7 ശതമാനം മാത്രമാണ് ഗവേഷണത്തിനായി ചെലവഴിക്കുന്നത്. എന്നാല്‍ കേരളം വേറിട്ടു നില്‍ക്കുകയാണ് മുഖ്യ മന്ത്രി പറയുന്നു.



