ലിവിങ് ടുഗെതർ ബന്ധം വർധിക്കുന്നു, കുട്ടികൾ ജനിച്ചു കഴിയുമ്പോൾ അവർക്ക് സംരക്ഷണം നൽകുന്നതു സംബന്ധിച്ചുള്ള തർക്കങ്ങളും കൂടുന്നു; സതിദേവി

ലിവിങ് ടു​ഗെതർ ബന്ധം വർധിക്കുന്നതിനൊപ്പം കുട്ടികൾ ജനിച്ചു കഴിയുമ്പോൾ അവർക്കു സംരക്ഷണം നൽകുന്നതു സംബന്ധിച്ചുള്ള തർക്കങ്ങളും കൂടുന്നുവെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതിദേവി. കൂടാതെ വിവാഹേതര ബന്ധങ്ങൾ വർധിക്കുന്നത് കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്നതിന്…

ലിവിങ് ടു​ഗെതർ ബന്ധം വർധിക്കുന്നതിനൊപ്പം കുട്ടികൾ ജനിച്ചു കഴിയുമ്പോൾ അവർക്കു സംരക്ഷണം നൽകുന്നതു സംബന്ധിച്ചുള്ള തർക്കങ്ങളും കൂടുന്നുവെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതിദേവി. കൂടാതെ വിവാഹേതര ബന്ധങ്ങൾ വർധിക്കുന്നത് കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്നതിന് കാരണമാകുന്നുവെന്നും സതീദേവി പറഞ്ഞു. ഇത്തര൦ പ്രശ്‌നങ്ങൾ കുട്ടികളെ ബാധിക്കുന്നുണ്ടെന്നും, 117 പരാതികളാണ് കമ്മീഷൻ അദാലത്തിൽ പരിഗണിച്ചിട്ടുള്ളതെന്നും വനിതാ കമീഷൻ സതീദേവി പറഞ്ഞു.

വടക്കേ ഇന്ത്യയിൽനിന്നുള്ള യുവതിയുടെ പരാതിയെ തുടർന്ന് ലിവിങ് ടു​ഗെതറിൽ ജനിച്ച കുട്ടിക്കും യുവതിക്കും പ്രതിമാസം 15,000 രൂപ നൽകാൻ കമ്മീഷൻ ഉത്തരവായി.  കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി ആർ മഹിളാമണി എന്നിവരും അദാലത്തിൽ പങ്കെടുത്തു. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന കമ്മീഷൻ ജില്ലാ മെഗാ അദാലത്തിനു ശേഷം  സംസാരിക്കുകയായിരുന്നു കമ്മീഷൻ അധ്യക്ഷ സതീദേവി.

Leave a Reply