അമേരിക്കൻ പ്രസിഡന്റെ തെരെഞ്ഞെടുപ്പ് സർവേകളിൽ വമ്പൻ കുതിപ്പ് തന്നെയാണ് വൈസ്പ്രസിഡന്റ് കമല ഹാരിസിന്റേത്, തെരെഞ്ഞെടുപ്പ് സർവേകളിൽ കമലയുടെ തേരോട്ടം എന്ന് തന്നെ പറയാം. ട്രംപിന് കമല വീഴ്ത്തും എന്നാണ് സൂചനകൾ. ട്രംപിനെക്കാൾ കമല 38 പോയിന്റ് മുന്നിലാണ്. ഏഷ്യൻ -അമേരിക്കൻ വോട്ടറുമാരിൽ 66 % വും കമലക്കു വോട്ടു ചെയ്യുമെന്ന് ഉറപ്പാണ്.
എന്നാൽ ട്രംപിന് 28 % മാത്രമാണ് വോട്ട് ഉറപ്പാക്കിയത്. 24 ൽ നടന്ന ഏഷ്യൻ- അമേരിക്കൻ വോട്ടർ സർവേയിൽ 46 %പേർ പ്രസിഡന്റെ സ്ഥാനത്തേക്ക് ജോ ബൈഡനെ പിന്തുണക്കുമെന്ന് അറിയിച്ചിരുന്നു. ഹാർവാർഡ് കെന്നഡി സ്കൂളിലെ ഇൻസ്റ്റ്യുട്ട് ഓഫ് പൊളിറ്റിക്സ് യുവാക്കൾക്കിടയിൽ സംഘടിപ്പിച്ച സർവേയിലും കമല ഹാരിസ് ആണ് മുന്നിൽ.
18 നും 28 നും ഇടയിലുള്ളവരിൽ നോക്കിയാൽ ട്രംപിനെക്കാൾ കൂടുതൽ ഏകദേശം 32 % ത്തോളം വോട്ട് ചെയ്യാൻ സാദ്യത കമലക്കാണ്. പസിഡന്റെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ കമല ഹാരിസ് മികച്ച പ്രകടനം ആണ് കാഴ്ച്ചവെച്ചിരിക്കുന്നത്.



