ലബനോനിൽ ഹിസ്ബുള്ളയുടെ സാമ്പത്തിക കേന്ദ്രം തകർത്ത് ഇസ്രായേൽ സൈന്യം. ഹിസ്ബുള്ള ഭീകര സംഘത്തിന് ധനസഹായം നൽകിയെന്ന് പറയപ്പെടുന്ന ബാങ്കിങ്ങ് കെട്ടിടവും, അനുബന്ധ പ്രദേശവും ഇസ്രായേൽ വ്യോമാക്രമണത്തിൽ തരിപ്പണമാക്കി. കഴിഞ്ഞ ദിവസം വൈകിട്ടു ലബനോനിൽ ഇസ്രായേൽ യുദ്ധ വിമാനങ്ങളുടെ ശബ്ദം തന്നെ ആയിരുന്നു ലബനോനിൽ കഴിഞ്ഞ ഒറ്റ രാത്രികൊണ്ട് ഇസ്രായേൽ സൈന്യം ബോംബ് വർഷിച്ചത് മുന്നോറോളം സൈറ്റുകളിലാണ് . ഹമാസിന്റെ ബാങ്ക് തകർത്തതോടെ ഇസ്രായേലിനു യുദ്ധത്തിന് ആവേശമായി.
യുഎസ് ട്രഷറി ഡിപ്പാർട്ട്മെൻ്റ് അനുവദിച്ചിട്ടുള്ള അൽ-ഖർദ് അൽ – ഹസ്സന്റെ ബാങ്കുകളാണ് ആക്രമണത്തിൽ ഇസ്രയേൽ നശിപ്പിച്ചത്. 30-ലധികം ശാഖകളുള്ള ലെബനോനിലെ ബാങ്കാണ് ഇത്, സെൻട്രൽ ബെയ്റൂട്ടിലെയും അതിൻ്റെ പ്രാന്തപ്രദേശങ്ങളിലെയും ജനസാന്ദ്രതയുള്ള 15 ഭാഗങ്ങൾ ഉൾപ്പെടെയാണ് വ്യോമാക്രമണത്തിൽ തരിപ്പണമാക്കി. ഹമാസിന്റെ സാമ്പത്തിക സെല്ലുകളും ബാങ്കുകളും തകർക്കുകയാണ് ലക്ഷ്യം. ഇസ്രായേൽ സൈന്യം ഇപ്പോൾ ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.



