തിരുവനന്തപുരം:ലൈംഗിക പീഡനക്കേസ് പ്രതിയായ മനുവിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ക്രിക്കറ്റ് കോച്ച് ആയി തുടരാന്‍ അനുവദിച്ചതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ). അത്തരത്തിലൊരാളെ സംരക്ഷിച്ചു നിര്‍ത്തേണ്ട ആവശ്യം അസോസിയേഷന് ഇല്ലെന്നും കെ സി എ അറിയിച്ചു. ചില കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് മനുവിനെ തിരിച്ചെടുത്തതെന്നും മനുവിന്റെ കോച്ചിങ് സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കുമെന്നും കെസിഎ ഭാരവാഹികള്‍ അറിയിച്ചു.
2022ലാണ് മനുവിനെതിരെ ആദ്യം പരാതി വന്നത്. അന്ന് രക്ഷിതാക്കളോ കുട്ടികളോ ആരും തന്നെ മനുവിനെതിരെ മൊഴി നല്‍കിയിരുന്നില്ല. പകരം മനുവിന് അനുകൂലമായാണ് മൊഴി നല്‍കിയത്. ചൈല്‍ഡ് ലൈനും പൊലീസും അന്വേഷണം നടത്തിയപ്പോഴാണ് കേസില്‍ സത്യം പുറത്തുവന്നതെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷമായി മനു കെ.സി.എ യില്‍ കോച്ചാണ്. തെങ്കാശിയില്‍ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിച്ച ശേഷം കുട്ടികളുടെ നഗ്‌ന ചിത്രം ഇയാള്‍ പകര്‍ത്തിയെന്നും ആരോപണമുണ്ട്. പരിശീലനത്തിനെത്തിയ താരങ്ങളുടെ പരാതിയിലാണ് മനു പിടിയിലാകുന്നത്.