ഗവര്‍ണ്ണര്‍ക്കെതിരെ കേരളം വീണ്ടും സുപ്രീം കോടതിയില്‍. ഗവര്‍ണ്ണര്‍ രണ്ടേ മുക്കാല്‍ വര്‍ഷത്തിലധികമായി ബില്ലുകള്‍ തടഞ്ഞുവെച്ചുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഗവര്‍ണ്ണര്‍ക്ക് അയച്ച എട്ട് ബില്ലുകളില്‍ ഏഴും തടഞ്ഞുവെന്നും അംഗീകാരം നല്‍കിയത് ഒന്നിന് മാത്രമാണെന്നുമാണ് സംസ്ഥാന സർക്കാർ ആരോപിക്കുന്നത്.
ബില്ലുകളിൽ ഒപ്പിടാതെ രാഷ്ട്രപതിക്കയച്ച നടപടി ഭരണഘടനാ വിരുദ്ധമെന്നും കേരളം ഹർജിയിൽ പറയുന്നത്. അനിശ്ചിതകാലമായി .ഗവര്‍ണ്ണര്‍ ബില്ലുകള്‍ തടഞ്ഞുവെച്ചത് എന്നും ഹർജിയിൽ പറയുന്നു. ഗവര്‍ണ്ണര്‍ക്കെതിരായ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും