ബംഗ്ലാദേശിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവെപ്പിൽ പലചരക്ക് കടയുടമ കൊല്ലപ്പെട്ട സംഭവത്തിൽ കേസ് നിലനിൽക്കെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ വീണ്ടും കൊലകുറ്റം ചുമത്തി കേസ്. കോളേജ് ദ്യാർത്ഥി ഫോയ്ജുൾ ഇസ്ലാം രാജോൺ മരിച്ച സംഭവത്തിൽ ആണ് രണ്ടാമത്തേ കൊലകുറ്റം ചുമത്തി കേസ്. ജൂലൈ 19 ന് തലസ്ഥാനത്തെ കഫ്രുൾ ഏരിയയിൽ ധാക്ക ഡിഗ്രി കോളേജ് വിദ്യാർത്ഥി ഫോയ്ജുൾ ഇസ്ലാം രാജോൺ (18) മരിച്ചത്.
ആഗസ്ത് അഞ്ചിന് നടന്ന ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഹസീന രാജിവെച്ച് രാജ്യം വിട്ടതിന് ശേഷമുള്ള രണ്ടാമത്തെ കൊലപാതക കേസാണിത്. ഇരയുടെ സഹോദരൻ എംഡി റജിബ് ധാക്ക മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അഹമ്മദ് ഹുമയൂൺ കബീറിനു മുന്നിലാണ് കേസ് ഫലയൽ ചെയ്തത്.