താരസംഘടനയായ അമ്മ ഭരണസമിതിയുടെ കൂട്ട രാജി എടുത്തുചാട്ടം ആണെന്ന് നടൻ ഷമ്മി തിലകൻ. കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണ്. കുറ്റാരോപിതരായിട്ടുള്ളവർ മാത്രം രാജിവെച്ചാൽ മതിയായിരുന്നു. അമ്മ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമാണ് ഇപ്പോൾ എന്ന് തോന്നുന്നുവെന്നും ഷമ്മി തിലകൻ പറഞ്ഞു.
നേതാവ് മൗനിയായിപ്പോയതിന്റെ ബലിയാടാണ് ഞാൻ. അല്ലായിരുന്നെങ്കിൽ ഞാനിങ്ങനെ നിൽക്കേണ്ടിവരില്ലല്ലോ. അമ്മ പ്രസിഡൻ്റിൻ്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടതായിരിക്കാമെന്നും ഷമ്മി തിലകൻ പറഞ്ഞു. ജാതിയിൽ ഉയർന്ന ആളാണെന്ന ചിന്ത മനസിൽ വെച്ച് പ്രവർത്തിച്ചാൽ ഇതൊക്കെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ പ്രതികരണത്തെ ഷമ്മി തിലകന്‍ പരിഹസിച്ചു.



