ഹിസ്ബുള്ള തലവൻ ഇന്ന് രാജ്യത്തെ അതിസംബോധന ചെയ്യും; ഇസ്രായേലുമായി യുദ്ധം ഉണ്ടാകുമെന്ന് ആശങ്ക 

ലെബനിനിലെ സായുധ വിഭാഗത്തിനെതിരെ തുടരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് പ്രതികരിക്കാൻ ഇന്ന് വൈകുനേരം  ഹിസ്ബുള്ള തലവന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും.ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുല്ലആണ് ഇന്ന് സംസാരിക്കാൻ എത്തുന്നത്. എന്നാൽവര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥ ഇസ്രായേലും ഹിസ്ബുള്ളയും…

ലെബനിനിലെ സായുധ വിഭാഗത്തിനെതിരെ തുടരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് പ്രതികരിക്കാൻ ഇന്ന് വൈകുനേരം  ഹിസ്ബുള്ള തലവന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും.ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുല്ലആണ് ഇന്ന് സംസാരിക്കാൻ എത്തുന്നത്. എന്നാൽവര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥ ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ പൂര്‍ണ യുദ്ധത്തിലേക്ക് എത്തിക്കുമെന്ന ആശങ്കയുണ്ട്.

ഗസ്സയിലെ കുരുതി നിര്‍ത്താതെ തങ്ങൾ ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കുന്നത്. പേജര്‍ ആക്രമണം ഇസ്രായേലിനെതിരായ ഓപറേഷനില്‍ തങ്ങളുടെ ദൃഢനിശ്ചയം വര്‍ധിപ്പിക്കുകയേ ഉള്ളൂവെന്ന് ഹിസ്ബുള്ള  വ്യക്തമാക്കിയിരുന്നു.പേജര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍  ആരോഗ്യ ജീവനക്കാരും ,കുട്ടികളും ഉള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്.

ഈ  പൊട്ടിത്തെറിയിൽ 2800ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 300 പേരുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിക്കുന്നതിനു മുമ്പ് ഏകദേശം 10 സെക്കന്‍ഡ് നേരം പേജറുകള്‍ ബീപ് ചെയ്തിരുന്നു. സാധാരണ മെസേജ് വരുമ്പോളുള്ള ശബ്ദമാണിത്. മെസേജാണെന്ന് കരുതി പലരും വായിക്കാന്‍ മുഖത്തോട് ചേര്‍ത്തുപിടിച്ചപ്പോഴാണ് ഈ സ്‌ഫോടനം സംഭവിച്ചത്.

 

Leave a Reply