വിമർശനങ്ങൾക്കൊടുവിൽ ആർഎസ്എസ്- എഡിജിപി കൂടിക്കാഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ അതും 20 ദിവസങ്ങൾക്ക് ശേഷം, ആർ.എസ്.എസിലെ രണ്ടാമനെന്ന് വിശേഷിപ്പിക്കുന്ന ദത്താത്രേയ ഹൊസബാളെ, ആർ.എസ്.എസ് നേതാവായ രാം മാധവ് എന്നിവരെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എന്തിന് കണ്ടെന്നുള്ള ചോദ്യമാണ് ഉയരുന്നത്.
എഡിജിപിക്കെതിരേ ഗുരുതര ആരോപണം വന്ന് 20 ദിവസത്തിനുശേഷമാണ് സർക്കാർ അന്വേഷണത്തിലേക്ക് കടക്കുന്നത് എന്നതാണ് ശ്രദ്ധേയം, എ.ഡി.ജി.പിക്കേതിരേ പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ നടത്തുന്ന അന്വേഷണത്തിന്റെ അവസാനഘട്ടത്തിലാണ് ഡി.ജി.പി. ഇതിനുപിന്നാലെയാണ് അജിത്കുമാറിന് എതിരെ പുതിയ അന്വേഷണത്തിന് കളമൊരുങ്ങുന്നത്, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.



