ജമ്മു കാശ്മീരിൽ ഭീകരരും, സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ അധിഗാം ദേവ്സർ മേഖലയിലാണ് ഈ ഏറ്റുമുട്ടൽ. ഈ മേഖല സേന പൂർണമായും വളഞ്ഞു. സുരക്ഷാ സേന പരിശോധന നടത്തുന്നതിന് ഇടയിൽ ആണ് ഭീകരർ വെടിവെപ്പ് നടത്തിയത്, ഒന്നിലധികം ഭീകരർ അകപ്പെട്ടു എന്നും സൂചന ഉണ്ട്. ഇവിടുത്തെ പോലീസും, ഇന്ത്യൻ സേനയും സംയുക്തമായാണ് ഈ ഒപ്പേറഷൻ നടത്തുന്നത്.
അതേസമയം അധിഗാം ദേവ്സർ മേഖലയിൽ ഭീകരരുണ്ടെന്ന രഹസ്യവിവരം സംഘത്തിന് ആ സമയത്തു ലഭിക്കുകയും . പിന്നാലെ നടത്തിയ പരിശോധനയ്ക്കിടെ ഭീകര സംഘം പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. അധിഗാം ദേവ്സർ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചതായി കശ്മീർ സോൺ പൊലീസ് എക്സിൽ കുറിച്ചിട്ടുണ്ട്.
മുൻപ് സെപ്റ്റംബർ 14ന് ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. കിഷ്ത്വാറിൽ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെയ്പ്പിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതേ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.