അമേരിക്കക്കും ,ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെനയി, അമേരിക്ക പേപ്പട്ടി, ഇസ്രയേൽ രക്തരക്ഷസെന്നും അദ്ദേഹം വിമർശിച്ചു. ഇറാൻ ഇസ്രയേലിനെതിരെ നടത്തിയ മിസൈൽ ആക്രമണം പരിമിതം , ശത്രുവിന്റെ ലക്‌ഷ്യം മുസ്‌ലിം രാജ്യങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടു മുസ്‌ലിം രാജ്യങ്ങൾ ഒന്നിച്ചു നിൽക്കാനും അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ചുവർഷത്തിനിടെ ആദ്യമായി നടത്തിയ വെള്ളിയാഴ്ച്ച ദിനത്തിലെ നമസ്കാരത്തിലാണ് ആയത്തുള്ള അലി ഖമെനയി ഈ വിമർശനം ഉന്നയിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് മധ്യേഷ്യയിലാകെ സംഘർഷം ഉടലെടുത്തിരുന്നു.
ഈ സംഭവത്തിന് ഒരു വർഷം തികയാൻ മൂന്ന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ഇറാൻ്റെ പരമോന്നത നേതാവ് വെള്ളിയാഴ്ച പ്രാർത്ഥനയിൽ ഭാഗമായത്. ടെഹ്റാനിലെ പള്ളിയിലാണ് അയത്തൊള്ള ജനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.



