മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കോഴ കേസിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളെയും കുറ്റവിമുക്തരാക്കി. ആറ് പ്രതികളുടെയും വിടുതൽ ഹർജി അംഗീകരിച്ച കാസർകോട് ജില്ല സെക്ഷൻ കോടതി. കേസ് നിലനിൽക്കില്ല എന്ന വാദം അംഗീകരിച്ചു. കോടതിയുടെ നിർദേശപ്രകാരം കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളു൦ ഇന്ന് കോടതിയിൽ ഹാജരായിരുന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി.
രണ്ടാം പ്രതി ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠൻ, മൂന്നാം പ്രതി സുരേഷ് നായ്ക്ക്, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്കായിരുന്നു നാലാം പ്രതി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് കെ ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവര്‍ അഞ്ചും ആറും പ്രതികളായിരുന്നു.