സംസ്ഥാനത്തിൻ്റെ ഇരുപത്തി മൂന്നാമത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ഈ ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തിരുന്നത്. ഈ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും ,മറ്റ് മന്ത്രിമാരും, ചീഫ് സെക്രട്ടറിയും പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളത്തിൽ എത്തിയത്. അദ്ദേഹത്തിന് സത്യപ്രതിജ്ഞക്ക് മുൻപ് തന്നെ നിയുക്ത ഗവർണർ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്യ്തിരുന്നു.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും ,നിയമസഭാ സ്‌പീക്കർ എ എൻ ഷസീറും,മറ്റ് മന്ത്രിമാരും ചേർന്ന് സ്വീകരിച്ചത്. അതേസമയം സർക്കാരുമായി നിരന്തരം കൊമ്പുകോർത്തിരുന്നമുൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് ശേഷം വരുന്ന ഗവർണർ ഏതു സമീപനം സ്വീകരിക്കുമെന്നത് വളരെ ശ്രെദ്ധേയമാണ്. ദീർഘകാലം ആർഎസ്എസ് ചുമതലകൾ വഹിച്ച ശേഷം 1989ലാണ് രാജേന്ദ്ര അർലേകർ ബിജെപിയിൽ അംഗത്വമെടുക്കുന്നത്. ഗോവയിൽ സ്‌പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.