വയനാട് ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ പ്രതിസ്ഥാനത്ത് ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ പേര്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. ഐ സി ബാലകൃഷ്ണൻ, കൂടാതെ എന്‍ ഡി അപ്പച്ചന്, കെ കെ ഗോപിനാഥന് എന്നിവരെയും ഈ കേസിൽ പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. എന്‍ എം വിജയന്റെ മരണത്തില്‍ പൊലീസ് ആത്മഹത്യാ പ്രേരണകുറ്റത്തിന് കെസെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് വ്യക്തമായിരുന്നു.
സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്ഐആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിച്ച ഐസി ബാലകൃഷ്ണന് എംഎല്‍എ, ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്, ഡിസിസി പ്രസിഡന്റ് കെ കെ ഗോപിനാഥന് തുടങ്ങിയവരുടെ കുരുക്കുകൾ മുറുകുകയായിരുന്നു. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പഴുതടച്ച അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഈ കേസ് അന്വേഷിക്കുന്നത് സുല്‍ത്താന്‍ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുല്‍ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ്.
എന്നാൽ ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണന് എംഎല്‍എ പൊതുപരിപാടികളില്‍ നിന്ന് മാറി നിന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. മൂന്നു ദിവസമായി പൊതുപരിപാടികളിൽ ഒന്നും തന്നെ ബാലകൃഷ്ണൻ പങ്കെടുത്തിരുന്നില്ല, എന്നാൽ പൊതുപരിപാടികളില്‍ ബാലകൃഷ്ണൻ പങ്കെടുക്കാനെത്തിയാല്‍ തടയുമെന്ന് ഡിവൈഎഫ്ഐ പറഞ്ഞിരുന്നു. ഐ സി ബാലകൃഷ്ണന് രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ഡിവൈഎഫ്ഐ പറഞ്ഞു.



