ആലപ്പുഴ സിപിഐഎമ്മിലെ വിഭാഗീയതയിൽ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കിനു കാരണം നേതാക്കന്മാർ തമ്മിലുള്ള വ്യക്തി വൈരാഗ്യമെന്ന് കുറ്റപ്പെടുത്തി മുഖ്യ മന്ത്രി. മുകളിൽ നിന്ന് ആരും സംരക്ഷിക്കാൻ ഇല്ലാഞ്ഞിട്ടും, വിഭാഗീയ പ്രവർത്തനം തുടരുന്നത് അംഗീകരിക്കാൻ ആകില്ല. കുട്ടനാട്, കായംകുളം, അമ്പലപ്പുഴ തുടങ്ങിയ ഏരിയകളിലെ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പരാജയം വിലയിരുത്താനോ പരിഹാരം കാണാനോ ഒരു ഘടകവും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരും സംരക്ഷിക്കാൻ ഇല്ലാഞ്ഞിട്ടും വിഭാഗീയ പ്രവർത്തനം തുടരുന്നത് അംഗീകരിക്കാൻ ആകില്ല മുഖ്യ മന്ത്രി
മുകളിൽ നിന്ന് ആരും സംരക്ഷിക്കാൻ ഇല്ലാഞ്ഞിട്ടും വിഭാഗീയ പ്രവർത്തനം തുടരുന്നത് അംഗീകരിക്കാൻ ആകില്ല എന്നും അദ്ദേഹം പറഞ്ഞു, സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കുന്നതിനു മുൻപായിരുന്നു ഈ വിമർശനം. പരാജയത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിച്ചില്ലെന്നും വിമർശനമുണ്ട് അദ്ദേഹം പറഞ്ഞു.അതേസമയം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളന ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടും മുതിർന്ന നേതാവ് ജി സുധാകരൻ വിട്ടുനിന്നു.



